TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ കോട്ടയത്ത് കൊട്ടിക്കലാശം കളറാക്കി മുന്നണികൾ. പാട്ടും,ചെണ്ട മേളവും ബാന്റ് സെറ്റും ഒപ്പം ഡി ജിയും ഉൾപ്പടെ ആഘോഷ-ആവേശ തിമിർപ്പിലായിരുന്നു പ്രവർത്തകർ. കോട്ടയം ഇന്നലെ വൈകിട്ട് സാക്ഷ്യത്തെ വഹിച്ചത് ചെറു പൂരത്തിനാണ്. യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജ്ജിന്റെയും എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റേയും എൻ ഡി എ സ്ഥാനാർഥി തുഷാർ വെളളാപ്പള്ളിയുടെയും റോഡ് ഷോ കോട്ടയം നഗരത്തിൽ എത്തിയപ്പോൾ ആവേശത്തിലായിരുന്നു മൂന്നു മുന്നണികളുടെയും പ്രവർത്തകർ. തോമസ് ചാഴികാടന്റെ റോഡ് ഷോ വടവാതൂരിൽ നിന്നുമാണ് ആരംഭിച്ചത്. മനോരമാ ജംക്ഷനിൽ നിന്നുമാണ് ഫ്രാൻസീസ് ജോർജ്ജിന്റെ റോഡ് ഷോ ആരംഭിച്ചത്. മൂന്നു മുന്നണികളുടെയും നേതാകകൊട്ടിക്കലാശത്തിൽ പങ്കെടുത്തു. എൻ ഡി എ തിരുനക്കര മൈതാനത്താണ് പാട്ടും മേളവും ഒപ്പം ഡി ജിയും സംഘടിപ്പിച്ചത്. തുഷാർ വെള്ളാപ്പള്ളിക്കൊപ്പം സജി മഞ്ഞക്കടമ്പിലും ഉണ്ടായിരുന്നു. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഈരാറ്റുപേട്ട പിണ്ണാക്കനാട് മൈലാടി മഠത്തിലെ കന്യാസ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വെറുതെ വിട്ടു. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ(75) ആണ് തലയ്ക്കടിയേറ്റ് മരണപ്പെട്ടത്. സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ്. സംഭവത്തിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സതീഷ് ബാബുവിനെ കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി വെറുതെ വിട്ടു. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം സാധാരണ മരണം എന്ന നിലയിലായിരുന്നു കരുതിയിരുന്നത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി ശബ്ദം കേട്ടുണർന്ന സിസ്റ്ററെ കമ്പിവടിക്ക്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്‌.