TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നും നവജാതശിശുക്കളുടെ വാരിയെല്ലിൽ കുത്തിവെയ്പ്പ് എടുക്കാറില്ലെന്നും, തുടയിലാണ് കുത്തിവെയ്പ്പ് എടുക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി. എന്നാൽ ആശുപത്രി അധികാരികളുടെ വാദങ്ങൾ തള്ളി മാതാപിതാക്കൾ രംഗത്തെത്തി. സൂചി കയറിയ വിവരം അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും, വീഴ്ചയില്ലെന്ന അന്വേഷണ റിപ്പോർട്ട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുക്കണമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു.

കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവർ അംഗങ്ങളുമായുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്.

കഴിഞ്ഞവര്‍ഷം ജൂണില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അഞ്ജുവിന്റെ പ്രസവം. ജനനത്തിനു പിന്നാലെ കുഞ്ഞിന് പനിയും, ശരീരത്തിന് മഞ്ഞപ്പും ഉണ്ടായതിനെത്തുടര്‍ന്ന് എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷമാണ് കുഞ്ഞിന്റെ ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് കുടുംബം ശ്രദ്ധിച്ചത്. കുഞ്ഞിന്റെ വലതുഭാഗത്ത്, വാരിയെല്ലിന്റെ അടുത്തായി എന്തോ ഒന്ന് കൂര്‍ത്ത് ഉള്ളില്‍നിന്ന് തള്ളിനില്‍ക്കുന്നതുപോലെ ആയിരുന്നു അത്. ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് സ്കാനിങ് നടത്തി. സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് അധികൃതര്‍ കുടുംബത്തെ മടക്കിയയച്ചു. പലതവണ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും കുഴപ്പം ഇല്ലെന്ന മറുപടി ആവര്‍ത്തിക്കപ്പെട്ടു. രണ്ടു മാസം മുമ്പ്, തടിപ്പ് വീണ്ടും വലുതായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ വാരിയെല്ലിനു സമീപത്തായുള്ളത് സൂചിയാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി പുറത്തെടുത്തത്. കുട്ടിയുടെ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ജു ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ആരോഗ്യപ്രവർത്തകരെ പൂർണമായും സംരക്ഷിക്കുന്ന റിപ്പോർട്ടാണ് അന്വേഷണസംഘം തയ്യാറാക്കിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് സൂചി കുഞ്ഞിന്റെ ശരീരത്തിൽ കയറാൻ സാഹചര്യമില്ല. അത് തെളിയിക്കാനും കഴിഞ്ഞിട്ടില്ല എന്നാണ് ഡോക്ടർമാരുടെ വാദം.  പിന്നെയെങ്ങനെ കുഞ്ഞിന്റെ ശരീരത്തിൽ ചുവന്നപാടും സൂചിയും ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരമില്ല. അന്ന് സ്കാനിങ് നടത്തിയതിലെ പിഴവ് ആണോയെന്നും സ്ഥിരീകരിക്കുന്നില്ല.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയി കഴിയുന്ന എരുമേലി സ്വദേശിനിയായ ഒന്നര വയസ്സുകാരി ചികിത്സാ സഹായം തേടുന്നു. എരുമേലി ശ്രീനിപുരം ചേലനിൽക്കുമ്പുരയിടത്തിൽ രാഹുലിന്റെ മകൾ ഋഗ്വേദ (ഒന്നര വയസ്സ്) ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് (Severe Mycoplasma pneumonia, ARDS) ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

VV-ECMO, വെന്റിലേറ്റർ സഹായത്തോടെ ഋഗ്വേദ ജീവൻ നിലനിർത്താൻ പോരാടുകയാണ്. ദിവസേനയുള്ള മരുന്നുകൾക്കും മറ്റുമായി ഭീമയായ തുകയാണ് ആവശ്യമായി വരുന്നത്. കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായി വന്നതോടെ ചികിത്സയ്ക്കായി ജനകീയ സമിതി രൂപീകരിച്ചു. ഋഗ്വേദയുടെ തുടര്ചികിത്സകൾക്കായി ഇനിയും അൻപത് ലക്ഷത്തോളം രൂപ ആവശ്യമാണ്.

വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പടെ ഞായറാഴ്ച എരുമേലി കനകപ്പലം കമ്മ്യൂണിറ്റി ഹാളിൽ ജനകീയ സമിതി രൂപീകരണയോഗം കൂടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി സജീവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി ആർ ദാമോദരൻ രക്ഷാധികാരിയായും, അമ്പിളി സജീവൻ ചെയർമാനായും ട്രഷററായി അജ്മൽ വിലങ്ങുപാറയും പങ്കെടുത്ത മുഴുവൻ ആളുകളും കമ്മറ്റി ഭാരവാഹികളായും ഋഗ്വേദ ചികിത്സ സഹായ ജനകീയ സമിതി രൂപീകരിച്ചു.

വ്യാഴാഴ്ച എരുമേലിയിൽ എത്തുന്ന എംഎൽഎയും സഹകരിപ്പിച്ചുകൊണ്ട് ചികിത്സാ ധനസമാഹരണത്തിനായി എരുമേലി ടൗണിൽ ധനസമാഹരണം നടത്തും. ഗ്രാമപഞ്ചായത്തിലെ മുഴുവൻ മേഖലകളിലും മെമ്പര്മാരെ ഉൾപ്പടെത്തി പരമാവധി തുക സമാഹരിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. സുമനസ്സുകളുടെ കനിവിൽ മാത്രമേ ഇനി ചികിത്സ മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

Name: Rahul C.R

Bank: Union Bank of India (Perumbavoor Branch)

Account No: 520101258375089

IFSC: UBIN0533793

GPay / Phone: 9539799683