TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: എഫ്സിആർഎ നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടൻ്റ് അഡ്വ: ഷോൺ ജോർജ്.

 

 ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളുമെല്ലാം കൃത്യമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിമറികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും അക്കൗണ്ടുകൾക്കും മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ. ചില എൻജിഒകൾ വഴി നമ്മുടെ നാട്ടിലേക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നുണ്ട്. അത്തരം  സംഘടനകളെ നിയന്ത്രിക്കാൻ നിയമം വരുമ്പോൾ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എന്ന പ്രചാരണം നടത്തുന്നത് കോൺഗ്രസും ഇടത്പക്ഷവുമാണ്. നിയമം സംബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കായിൽ അനാവശ്യ ഭീതി പടർത്തി തെറ്റിദ്ധാരണ പടർത്താനാണ് ഇവരുടെ ശ്രമം. നേരത്തേ പൗരത്വ ഭേദഗതി നിയമവും വഖഫ് ഭേദഗതി നിയമവും വന്ന സമയത്തും ഇത്തരത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ  കോൺഗ്രസും ഇടത്പക്ഷവും ഉൾപ്പെട്ട ഇൻഡ്യാ മുന്നണി അനാവശ്യ ഭീതി പടർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ നിയമങ്ങളൊന്നും ഒരു ന്യൂനപക്ഷത്തിന് നേരേയുമുളള കടന്ന് കയറ്റമില്ലാ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് എഫ്സിആർഎ ഭേദഗതി നിയമവും. ഈ അടുത്തകാലത്ത് മണിപ്പൂരിൽ നിന്നും അറസ്‌റ്റ് ചെയ്യപ്പെട്ട അമേരിക്കൻ പൗരൻ മണിപ്പൂർ കാലാപവുമായി ബന്ധപ്പെട്ട് എഫ് സി ആർ എ അക്കൗണ്ടുകളിലൂടെ ഇന്ത്യയിലേക്ക് കലാപത്തിനായി പണം എത്തിച്ചു എന്ന വിവരം പുറത്ത് വന്നിട്ടുള്ളതാണ്. അതുപോലെ തന്നെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശ പണം സ്വീകരിക്കുന്ന ഏജൻസികളെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനപ്പുറം ഇപ്പോൾ മാന്യമായി മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളെയും അക്കൗണ്ടുകളെയും നിയന്ത്രിക്കാനുള്ളതല്ലാ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു. ക്രൈസ്തവ സഭക്ക് ഒരു കാരണവശാലും ഒരു ആകുലതക്കും കാര്യമില്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചു. രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ബിജെപി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി. ഏതെങ്കിലും വിധത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അത് പൂർണ്ണമായും പരിഹരിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എന്നും അഡ്വ: ഷോൺ ജോർജ് പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാനാവില്ലെന്ന വിദേശ സംഭാവനാ നിയന്ത്രണച്ചട്ട ഭേദഗതിയിൽ കേന്ദ്ര വിമർശനത്തിൽ മലക്കം മറിഞ്ഞ് ആർച്ച് ബിഷപ്പ് തോമസ് തറയിൽ.

 

 എഫ് സി ആർ എ ബില്ലിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സർക്കാർ അവ തിരുത്തുമെന്ന് പ്രതീക്ഷിച്ചാണ്, അല്ലാതെ സർക്കാരിനെ എതിർപക്ഷത്ത് നിർത്താനല്ല എന്ന് ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് തോമസ് തറയിൽ. സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ അതിനെ കേരളത്തിലെ ഇലക്ഷന്റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്ന് പറയാതെ വയ്യ എന്നും ബിഷപ്പ് പറഞ്ഞു. യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്ക് പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ബിഷപ്പ് പറഞ്ഞു. അപ്രതീക്ഷമായാണ് എഫ്സിആർഎയിൽ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇതിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും ആർച്ച് ബിഷപ്പ് തോമസ് തറയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ എൻജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ കടിഞ്ഞാണിടാനുള്ള ദുരുദ്ദേശത്തോടെയാണെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളെയും, സർക്കാരിനെ വിമർശിക്കുന്ന എൻജിഒകളെയും ലക്ഷ്യം വെക്കാൻ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നതായും ബിഷപ്പ് പറഞ്ഞിരുന്നു.