TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കുറുപ്പന്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ കർഷക വിപണന ലേല കേന്ദ്രത്തിൻ്റെയും സംഘമൈത്രിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി മാറ്റുന്നതിന് വേണ്ടി കൃഷിവകുപ്പ് ആവിഷ്കരിച്ച അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.

 

 കടുത്തുരുത്തി അസംബ്ലി നിയോജകമണ്ഡലത്തിൽ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്രകാർഷിക വികസന പദ്ധതിയുടെ ഭാഗമായാണ് കുറുപ്പന്തറയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് ഇത് സംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച 18.50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്. 2012-ൽ സംസ്ഥാന തലത്തിൽ ജില്ലാ ലേല കേന്ദ്രങ്ങൾ ആരംഭിച്ചപ്പോൾ, അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രമഫലമായാണ് കുറുപ്പന്തറ കേന്ദ്രമായി കോട്ടയം ജില്ലാ ലേല കേന്ദ്രം അനുവദിച്ചു കിട്ടിയത്. കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലെ കർഷകർക്ക് തങ്ങളുടെ കാർഷികോൽപ്പന്നങ്ങൾ സുഗമമായി ലേലം ചെയ്യുന്നതിനും വിപണനം നടത്തുന്നതിനും ഈ കേന്ദ്രം വലിയ സഹായമാണ് നൽകി വരുന്നത്. കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇവിടെ എത്തിക്കുന്നതിന് കിലോയ്ക്ക് 1.50 രൂപ നിരക്കിൽ ട്രാൻസ്പോർട്ടേഷൻ ചാർജ് നൽകുന്നുണ്ട്. ഇപ്രകാരമുള്ള ട്രാൻസ്പോർട്ടേഷൻ ചാർജ് 3 രൂപയായി വർധിപ്പിക്കണമെന്നുള്ള ആവശ്യം സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിൽ കൊണ്ടുവന്നതാണ് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.ലേല കേന്ദ്രത്തിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും 10 ലക്ഷം രൂപ 'റിവോൾവിങ് ഫണ്ട്' ആയി അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എംഎൽഎ വ്യക്തമാക്കി. കുറുപ്പന്തറയിൽ പ്രവർത്തിക്കുന്ന ലേല കേന്ദ്രം പൂർണ്ണമായും അടച്ചുറപ്പുള്ളതാക്കി മാറ്റുക, ഗ്രില്ലുകൾ സ്ഥാപിക്കുക, തറയിൽ ടൈൽ പാകുക, കർഷകർക്ക് ഉൽപ്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ പാകത്തിൽ ഓഫീസ് സൗകര്യങ്ങൾ ഒരുക്കുക എന്നീ അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗം നിർമ്മാണ പ്രവർത്തനങ്ങളുടെ മുഖ്യ ചുമതല വഹിക്കുന്നു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് പദ്ധതി വിശദീകരണ റിപ്പോർട്ട് സമർപ്പിച്ചു. സംഘമൈത്രി വർക്കിംഗ് പ്രസിഡന്റ് ജോയി ജോസഫ് കുഴിവേലി സ്വാഗതമാശംസിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആൻമരിയ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു ടി. എസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ജെയിംസ്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ്, മെമ്പർമാരായ സി എം ജോർജ്, ലൂക്കോസ് മാക്കിൽ, ടോമി കാറുകുളം, ലിസി സാജൻ, ജോർജുകുട്ടി കാറുകുളം, ബിന്ദു ജിജി, കെ. ബി. രാജേഷ്, കോട്ടയം മാർക്കറ്റിംഗ് എ.ഡി.എം യമുന ജോസ്, ജെയിംസ് തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്.

 

 സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. അവശ്യ സർവ്വീസുകൾ ഒഴികെയുള്ള എല്ലാ മേഖലകളിലെയും തൊഴിലാളികൾ പണിമുടക്കും. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കും ഓട്ടോ-ടാക്സി പൊതുഗതാഗത സംവിധാനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നതോടെ നിരത്തുകൾ നിശ്ചലമാകും. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികൾ സംരക്ഷിക്കുക, കുറഞ്ഞ വേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കുന്നത്. അഖിലേന്ത്യാ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും. സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളും നിശ്ചലമാകും. എംജി സർവകലാശാല വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി  പിന്നീട് അറിയിക്കും.