കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോ ഇടിച്ചു കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര കരിക്കാട്ടത്തു വയലിൽ( ഗോകുലം) വീട്ടിൽ റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരനായ ബാബുരാജ് (63) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ചേനപ്പാടി കിഴക്കേക്കര ജംഗ്ഷനിൽ വച്ച് ആണ് അപകടം ഉണ്ടായത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ബാബുരാജിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടത്തും.
TRENDING NOW
TRENDING NOW
FEATURED
TRAVEL
SEED N SOIL
BUSINESS
കാഞ്ഞിരപ്പള്ളി: സർക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ബാറുകളുടെ പ്രവർത്തന സമയം 2 മണിക്കൂർ കൂടി വർധിപ്പിക്കുന്നത് വളരെ ആപൽക്കരണമാണെന്നു മാർ ജോസ് പുളിക്കൽ പറഞ്ഞു.

ഇത്തരം നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ മദ്യപാനം ഒഴിവാക്കാൻ എങ്ങനെയാണ് ആളുകളോട് ആവശ്യപ്പെടുക എന്നും മാർ ജോസ് പുളിക്കൽ ചോദിച്ചു. മദ്യപാനം മൂലം കുടുംബങ്ങൾ തകരുന്ന സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ മദ്യനയം വിമർശനം ഉയർത്തുന്നതാന്നെന്നു ബിഷപ്പ് പറഞ്ഞു. സർക്കാരിന്റെ ഇത്തരം നയങ്ങൾ അപകടകരവും പ്രതിഷേധാർഹവുമാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. 50 ൽ താഴെയുണ്ടായിരുന്ന ബാറുകളുടെ എണ്ണം 800 ലധികമായി വർധിപ്പിച്ചിരുന്നു എന്നും അനുകൂല സാഹചര്യങ്ങൾ ഒരുക്കി വെച്ചിട്ടു മദ്യം വർജ്ജിക്കണമെന്നു എങ്ങനെ പറയാനാകുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. സമൂഹത്തിനു അപകടകരമായ നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഇത്തരത്തിലുള്ള തീരുമാനം പിൻവലിക്കണമെന്നും മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. സർക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷനും രംഗത്ത് എത്തിയിരുന്നു.



