TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി/എലിവാലിക്കര: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ എലിവാലിക്കര. 98.4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ്‌കൂൾ കരസ്ഥമാക്കിയത്.

 

 സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98.4 ശതമാനം മാർക്ക് നേടി സ്‌കൂളിന് അഭിമാനമായത്. 500-ൽ 492 മാർക്ക് വാങ്ങിയാണ് സുകൃത സ്കൂളിൽ ഒന്നാമതായത്. സുകൃതയുടെ ഈ ഉജ്ജ്വല നേട്ടം സ്കൂളിനും നാടിനും അഭിമാനമായി. വിദ്യാർത്ഥികളായ നിദ നിസാർ (95.4%), ആസിഫ നൗഷാദ് (94.8%), നൗറിൻ ഫാത്തിമ (92.4%) എന്നിവരാണ് തൊട്ടുപിന്നാലെ മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾ. 



അൽഫോൻസ മേരി ജോസ്, ആൽഫ നജീബ്, ആദിത്യ രാജേഷ്, ലാവണ്യ ലതീഷ്, നന്ദന സുധീഷ്, നവമി കൃഷ്ണ പി.എസ് എന്നിവരും മികച്ച മാർക്ക് നേടി. മലയോര മേഖലയിൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന സ്‌കൂളാണ് സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ എലിവാലിക്കര. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് ഏയ്ഞ്ചൽസിന്റെ കീഴിലുള്ളതാണ് 23 വർഷം പ്രവർത്തന പാരമ്പര്യമുള്ള സ്‌കൂൾ.

 

 വിദ്യാർഥികളുടെ കഠിനാദ്ധ്വാനവും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഏകോപിത പരിശ്രമവും സമന്വയിച്ചപ്പോഴാണ് മികച്ച നേട്ടം സ്വന്തമാക്കുവാൻ സ്കൂളിന് കഴിഞ്ഞതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ.സലോമി എഫ്.എസ്.എം.എ പറഞ്ഞു. വിദ്യാർത്ഥികളുടെ ഈ വലിയ വിജയത്തിൽ സ്കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ അനുമോദനങ്ങൾ രേഖപ്പെടുത്തി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം:  കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

 വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല എന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കനത്ത ചൂടിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്ന സമയത്ത് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കാൻ പാടില്ലെന്നും ഇത് കുട്ടികളുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് എന്നും മന്ത്രി പറഞ്ഞു.

 

 സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ  പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല എന്നും മന്ത്രി പറഞ്ഞു. യാതൊരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.