TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കടുത്തുരുത്തി: പിറവം-കടുത്തുരുത്തി റോഡിൽ മങ്ങാട് കെ.എസ് പുരം കപ്പേളക്ക് സമീപത്ത് ഇരുവശങ്ങളിലുമുള്ള അപകട വളവ് നിവർത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചതായി ജല വിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു.

 

 പെരുവയിൽ നിന്നു വരുന്ന ഭാഗത്ത് റോഡിന് വീതി കൂട്ടി സംരക്ഷണഭിത്തി നിർമിക്കാനും കടുത്തുരുത്തിയിൽ നിന്ന് വരുന്ന ഭാഗത്ത് കുരിശുപള്ളിക്ക് എതിർവശത്ത് കൊടും വളവ് നിവർത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം തയ്യാറാക്കിയ പ്രൊജക്റ്റ് നടപ്പാക്കുന്നതിന് വേണ്ടി കെ എസ് പുരം കൈതമറ്റം വീട്ടിൽ ജോസ് എന്ന വ്യക്തി സൗജന്യമായി സ്ഥലം വിട്ടു തന്നതിനെത്തുടർന്നാണ് വളവ് നിവർത്തൽ പദ്ധതി നടപ്പാക്കാൻ സാഹചര്യമുണ്ടായത്.

 

 റോഡിൻ്റെ ഇരുവശത്തും സ്ഥലം വിട്ടുതന്നുകൊണ്ട് സമൂഹത്തിന് ആകമാനം വിലപ്പെട്ട മാതൃക കാണിച്ച ജോസ് കൈതമറ്റത്തോടും കുടുംബാംഗങ്ങളോടും സംസ്ഥാന സർക്കാരിന് വേണ്ടിയും നാടിനു വേണ്ടിയും മന്ത്രി മോൻസ് ജോസഫ് നന്ദി പ്രകടിപ്പിച്ചു. കെ എസ് പുരത്ത് വളവ് നിവർത്തുന്ന ഇരുഭാഗത്തും സംരക്ഷണഭിത്തികെട്ടി റോഡ് സുരക്ഷിതമാക്കുന്നതാണ്. ടാറിനോട് ചേർന്നുള്ള ഭാഗത്ത് ടൈൽ വിരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പുതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന വികസന പദ്ധതിക്ക് വേണ്ടി 35 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. വളവു നിവർത്തുന്നതിലേക്ക് സ്ഥലം വിട്ടുതരുന്ന ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി സംസാരിച്ച് ധാരണയുണ്ടാക്കാൻ നേതൃത്വപരമായ പങ്കുവഹിച്ചത് കടുത്തുരുത്തി സെൻ്റ്മേരിസ് താഴത്തുപള്ളി ഫോറാനോ വികാരി ഫാദർ ജോൺ പാളിത്തോട്ടത്തിലാണ്. പള്ളി ട്രസ്റ്റി ജോസ് ജെയിംസ് നിലപ്പന ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ സഹകരിക്കുകയുണ്ടായി. കടുത്തുരുത്തി-പിറവം റോഡിൽ വളവ് നിവർത്തുന്ന ഭാഗത്ത്  നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് മന്ത്രി മോൻസ് ജോസഫ് സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബ്ലോക്ക് മെമ്പർ ധന്യ വേണുഗോപാൽ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് കൈതമറ്റം എന്നിവരും സന്നിഹിതരായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പുതുപ്പള്ളി: പുതുപ്പള്ളിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ നേതൃത്വത്തിൽ തൈക്കാട് PWD റസ്റ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു.

 

 പുതുപ്പള്ളിയിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിയന്തര അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായതായി എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയുടെ റോഡ് വികസനത്തിന് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനായി പുതുപ്പള്ളിക്കായി പ്രത്യേക PWD സെക്ഷൻ അനുവദിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയാതായി എംഎൽഎ പറഞ്ഞു.

 

 യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലക്കലോടി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ കുമാരി സലിമോൻ, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ്, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഷിജു എന്നിവരും പങ്കെടുത്തു. മണ്ഡലത്തിൽ നിലവിൽ തടസ്സപ്പെട്ടുകിടക്കുന്ന റോഡ്, പാലം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അടിയന്തര പ്രാധാന്യമുള്ള 16 റോഡ് പദ്ധതികൾക്കും 3 പാലം പദ്ധതികൾക്കും തുക അനുവദിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളെ തുടർന്ന് കേടുപാടുകൾ സംഭവിച്ച റോഡുകൾ സമയബന്ധിതമായി പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.