TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: കുസാറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ പാലാ ബ്രില്യന്‍റിന് ചരിത്ര വിജയം. ബി.ടെകിൽ ആദ്യ 10 റാങ്കും വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാം റാങ്കുകളും കരസ്ഥമാക്കിയത് പാലാ ബ്രില്ല്യന്റിലെ വിദ്യാര്‍ഥികളാണ്.

 

 കുസാറ്റ് ബി.ടെക് പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി അഭിമാന നേട്ടം സ്വന്തമാക്കിയത് ആലപ്പുഴ ആര്യനാട് സ്വദേശിയായ അരുൺ ഗോപിനാഥിന്റെയും സരിത സതീഷിന്റെയും മകനായ അഭിനവ് അരുണ്‍ ആണ്. പാലാ ചാവറ പബ്ലിക് സ്കൂളില്‍ പ്ലസ്ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിയ നിവേദ് വേണുഗോപാലനാണു രണ്ടാം റാങ്ക്. 3-ാം റാങ്ക് നേടിയ ആൽഫ്രഡ് ജെന്‍സണ്‍ മാന്നാനം കെ.ഇ സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം ബ്രില്യന്‍റിൽ  എൻട്രൻസ് പരിശീലനം നേടിയ വിദ്യാർത്ഥിയാണ്. ഗോവിന്ദ് വിനോദ് നാലാം റാങ്കും അഞ്ചാം റാങ്ക് ഗണേഷ്കുമാറും കരസ്ഥമാക്കി. ജോസഫ് ജൂഡ് നോബിള്‍, ഫെലിക്സ്പി മനോജ്, എൽജിൻ തമ്പി, ഫായിസ് നഫ്സൽ, ഫാദി ഇഷാൻ എന്നിവര്‍ ആറുമുതല്‍ 10 വരെയുള്ള റാങ്കുകള്‍ നേടി. ആദ്യ  20 റാങ്കില്‍ 19 ഉം 50 റാങ്കിനുള്ളില്‍ 41ഉം 100 റാങ്കിനുള്ളില്‍ 85ഉം ബ്രില്ല്യന്റിലെ വിദ്യാര്‍ഥികളാണ്. കുസാറ്റ് ഇന്റഗ്രേറ്റഡ് ഫിസിക്സ്  കംപ്യൂട്ടര്‍ സയന്‍സ്  പരീക്ഷകളില്‍ നിവേദ് വേണുഗോപാലനും ഇന്റഗ്രേറ്റഡ് കെമിസ്ട്രി പരീക്ഷയിൽ എസ് നിരഞ്ജനും ഒന്നാം റാങ്ക് നേടി. ലിസാമരിയ മനോജ് ഇന്റഗ്രേറ്റഡ്മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോട്ടോണിക്സ് പരീക്ഷകളിലും ആര്‍.എസ് ശ്രേയ രാജ് ബയോളജിക്കൽ സയൻസ് പരീക്ഷയിലും ഒന്നാം റാങ്ക് കരസ്ഥമാക്കി. ഉന്നത വിജയം നേടിയവരെ ബ്രില്യൻഡ് സ്റ്റഡി സെൻ്റർ ഡയക്ടേർഴ്സ് അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ‌് പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജ്ജലീകരണം അപകടസാധ്യത കൂട്ടും.

എന്താണ് ഷിഗെല്ല രോഗം?

ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം,ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളെരെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രേത്യേക ജാഗ്രത വേണം.

ലക്ഷണങ്ങള്‍:

ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പറയുന്ന രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം.

* കടുത്ത പനിയോടുകൂടിയ വയറിളക്കം.

* മലത്തില്‍ രക്തം, കഫം എന്നിവ കാണപ്പെടുക.

* കടുത്ത വയറുവേദന, വയറ്റില്‍ കോച്ചിപ്പിടിത്തം, ഓക്കാനം, ഛര്‍ദി, കടുത്ത ക്ഷീണം, ശരീരവേദന.

* കൂടെക്കൂടെ മലമൂത്രവിസര്‍ജ്ജനം നടത്തണമെന്ന തോന്നല്‍.

പകരുന്ന വിധങ്ങള്‍:

* രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തിലത്തില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ.

* വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും.

* ഈച്ചകള്‍ വഴി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

* ആഹാരം മൂടി വെക്കുക. പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണം ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.

* ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.

* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

* തിളപ്പിച്ച വെള്ളത്തിന്റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയില്‍ തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതല്‍ അപകടകരമാണ്. 

* രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക.

* രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുക. രോഗിക്ക് പ്രത്യേക ശൗചാലയം നല്‍കുക.

* രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.

* ഡയപ്പറുകള്‍ സുരക്ഷിതമായി കളയുക, പരിസര ശുചിത്വം പാലിക്കുക.

* തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജ്ജിക്കാതിരിക്കുക