TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കഠിനമായ ചൂടിനാശ്വാസമായി കോട്ടയം ജില്ലയുടെ മലയോര മേഖലകളെ തണുപ്പിച്ചു ഉച്ചക്ക് ശേഷം ലഭിച്ചത് ശക്തമായ മഴ. ഇന്ന് ഉച്ചക്ക് ശേഷമാണ് മഴ ശക്തമായത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ തിങ്കളാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം  ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,എരുമേലി,മണിമല,മുക്കൂട്ടുതറ തുടങ്ങി ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ഉച്ചക്ക് ശേഷം ലഭിച്ചത്.

ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ഗാന്ധിനഗർ എസ്എംഇ യിൽ ഉത്തരവില്ലാതെ സർവ്വകലാശാല സംഘം നടത്തിയ പരിശോധനയിലും അധ്യാപകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിലും പ്രതിഷേധം ശക്തം. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.

പ്രതിഷേധക്കാർക്കിടയിലേക്ക് പോലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അധ്യാപകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ക്യാമ്പസ് സർവ്വകലാശാല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനയ്ക്കായി എത്തിയതെന്നാണ് വിവരം.

ഗാന്ധിനഗറിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (School of Medical Education-SME) 1993-ൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ ആരംഭിച്ച സ്ഥാപനം നിലവിൽ കേരള സർക്കാരിന്റെ കീഴിലുള്ള സിപിഎഎസ് (CPAS-Centre for Professional and Advanced Studies) എന്ന സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. 10 വർഷത്തെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് സർവ്വകലാശാല സംഘം പരിശോധന നടത്തിയത്.