കോവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലെ 37 വാർഡുകൾ കോവിഡ് അതീവ നിയന്ത്രണ മേഖലയിൽ.


കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിന്റെയും കോട്ടയം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും രോഗവ്യാപനം കുറയ്ക്കുന്നതിനുമായി  ജില്ലയിലെ 26 തദ്ദേശ സ്ഥാപന മേഖലകളിലെ 37 വാർഡുകൾ കോവിഡ് അതീവ നിയന്ത്രിത മേഖലകളായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ആശങ്കയകലുന്ന കണക്കുകൾ എത്തുന്നതോടെ പ്രതിവാര രോഗബാധ നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള മേഖലകളിൽ മാത്രമാണ് ഇപ്പോൾ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനും ജില്ലാ കലക്ടറുമായി ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേരുകയും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം കൂടിയ മേഖലകൾ നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിവാര രോഗബാധ നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള 26 തദ്ദേശ സ്ഥാപന മേഖലകളിലെ 37 വാർഡുകളിലുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 


ഡബ്ള്യു ഐ പി ആർ 10 ശതമാനത്തിനു മുകളിലുള്ള മേഖലകൾ:

അകലക്കുന്നം-2,9

അയ്മനം3

ഭരണങ്ങാനം-8

ഏറ്റുമാനൂർ-29,30

കടപ്ലമാറ്റം-2

കല്ലറ-9

കാഞ്ഞിരപ്പള്ളി-16,20

കറുകച്ചാൽ-10

കൂരോപ്പട-1

കൂട്ടിക്കൽ-13

കോരുത്തോട്3

മണിമല-4

മഞ്ഞൂർ-15,16,18

മരങ്ങാട്ടുപള്ളി-1,3

മറവന്തുരുത്ത്-13

മുണ്ടക്കയം-16

മുത്തോലി-2,13

നെടുംകുന്നം-13

പാമ്പാടി-10,15

തിടനാട്-2

തൃക്കൊടിത്താനം-9

ഉദയനാപുരം-9,14

ഉഴവൂർ-8

വൈക്കം-19

വെള്ളൂർ-5,9

വിജയപുരം-8,10

ഈ മേഖലകളിലെ നിയന്ത്രണങ്ങൾ:


ഈ മേഖലകളിലെ നിയന്ത്രണങ്ങൾ:



 

*അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ മുഴുവൻ സമയവും പോലീസ് നിരീക്ഷണം ഉണ്ടായിരിക്കും.


*ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനു പുറത്തിറങ്ങുന്നതിനുമുള്ള പാതകളിൽ പോലീസ് പരിശോധന ശക്തമാക്കും.


*വാഹന ഗതാഗതം അവശ്യ വസ്തുക്കൾ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുമുള്ള യാത്രകൾക്ക് മാത്രം.


*അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രം രാവിലെ 7 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കാം.


*മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല.

*ഒരേ സമയം അഞ്ചിലധികം പേര് വ്യാപാര സ്ഥാപനങ്ങളിൽ എത്താൻ പാടില്ല.


*ഈ മേഖലയിൽ നാലിലധികം പേര് കൂട്ടം കൂടാൻ പാടില്ല.


*ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല.


*വിവാഹം,മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി.

ഈ മേഖലകളിൽ താമസിക്കുന്നവർക്ക് പുറത്തു നിന്നും അവശ്യ വസ്തുക്കൾ ആവശ്യമായി വന്നാൽ പോലീസ്, വാർഡ് ആർ ആർ ടി കളുടെ സേവനം തേടാവുന്നതാണ്. 


*റോഡിനു ഒരു വശം അതീവ നിയന്ത്രണ മേഖലയിലും മറുവശം ഡബ്ള്യു ഐ പി ആർ 10 നു താഴെയുമാണെങ്കിൽ ഡബ്ള്യു ഐ പി ആർ 10 നു താഴെയുള്ള ഇളവുകൾ അതീവ നിയന്ത്രണ മേഖലയിൽ ഉൾപ്പെടുന്ന റോഡിന്റെ മറുവശത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രം അനുവദനീയമാണ്.

ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും ഐ പി സി സെക്ഷൻ 188 ,269 എന്നിവ പ്രകാരവും നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.