പാലായിൽ ഗർഭിണിയായ വിദ്യാർത്ഥിനിയെ ചവിട്ടി പരിക്കേൽപ്പിച്ചു, ആക്രമണം യുവതിയെ കമന്റടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന്, 3 പേർ പോലീസ് പിടിയിൽ.


പാലാ: പാലായില്‍ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം. ഗർഭിണിയായ വിദ്യാർത്ഥിനിയെ ചവിട്ടി പരിക്കേൽപ്പിച്ചു. പാലാ ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം ഉണ്ടായത്.

 

ഗർഭിണിയായ വിദ്യാർത്ഥിനിയും ഭർത്താവും വഴിയരികിലൂടെ നടന്നു വരുന്നതിനിടെ സമീപത്തെ വർക്ക്ഷോപ്പ് ഉടമയും സുഹൃത്തുക്കളും കമന്റടിച്ചത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് ആണ് ആക്രമണം ഉണ്ടായത്. ഭർത്താവിനെ ഇവർ സംഘം ചേർന്ന് മർദ്ധിക്കുകയും ഗർഭിണിയായ വിദ്യാർത്ഥിനിയെ ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ദമ്പതികളുടെ പരാതിയിൽ പാലാ ഞൊണ്ടിമാക്കൽ കവലയിലെ വർക്ക്ഷോപ്പ് ഉടമയെയും 2 സുഹൃത്തുക്കളെയും പാലാ പോലീസ് അറസ്റ്റ് ചെയ്തു.

 

പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറനിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടാങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണമുണ്ടായി സമയം പോലീസിനെ വിളിക്കാൻ ശ്രമിച്ച ദമ്പതികളെ ഇവർ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതായും ഇവർ പരാതിയിൽ പറയുന്നു. പോലീസ് സ്ഥലത്ത് എത്തുന്നതിനു മുൻപ് മൂവരും മറ്റൊരു വാഹനത്തിൽ കയറി കടന്നു കളയുകയിരുന്നു. തുടർന്ന് ദമ്പതികളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് മൂവരെയും പിടികൂടുകയായിരുന്നു.