എരുമേലി: ശബരിമല മണ്ഡല-മകരവിളക്കു കാലത്ത് തീർഥാടകർക്കായി നിഷ്്കർഷിച്ചിട്ടുള്ള വിലയിൽ കൂടുതൽ എടുക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നടപടി എടുക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ. വില വിവരപട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും നിർബന്ധമായും പ്രസിദ്ധീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
എരുമേലി ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഭക്ഷ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം ജില്ലയിൽ 36 ഇനങ്ങളുടെ വില നിശ്ചയിച്ചിട്ടുണ്ട്. ഭക്തരെ കബളിപ്പിക്കുന്ന രീതിയിലുള്ള ഒരു നടപടിയും ആരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നു സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായണൻ എം.എൽ.എ., ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ ബാബു, സ്്‌റ്റേഷനറി കൺട്രോളർ കെ. മനോജ്കുമാർ, ഡിവൈ.എസ്.പി.: എൻ. ബാബുക്കുട്ടൻ, ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി, കോട്ടയം ജില്ലാ സപ്‌ളൈ ഓഫീസർ വി. ജയപ്രകാശ്, ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ സി.ആർ. രൺദീപ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ.പി. അനിൽകുമാർ, താലൂക്ക് സപ്‌ളൈ ഓഫീസർ ജി.സത്യപാൽ അയ്യപ്പസേവാസംഘം ഭാരവാഹികൾ, വ്യാപാരിവ്യവസായി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.