കാഞ്ഞിരപ്പള്ളി: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു.
കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിനിയും കാഞ്ഞിരപ്പള്ളി ചേനപ്പാടി വലിയതറ പ്രവീണിന്റെയും അശ്വതിയുടെയും മകളായ ഗൗതമി പ്രവീൺ (15) ആണു മരിച്ചത്. കഴിഞ്ഞ ഒന്നര മാസത്തിലധികമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. കുഞ്ഞാറ്റയാണ് സഹോദരി. ജിബിഎസ് ബാധിച്ച് സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് ഇത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചതു കഴിഞ്ഞ തിങ്കളാഴ്‌ചയാണ്. നിരവധിപ്പേരാണ് ഗൗതമിക്ക് രക്തം ദാനം ചെയ്തത്.