ഗില്ലൻബാരി സിൻഡ്രോം: സംസ്ഥാനത്ത് ഒരു മരണം, മൂവാറ്റുപുഴ സ്വദേശിയുടെ മരണം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ.


മുവാറ്റുപുഴ. ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. മുവാറ്റുപുഴ വാഴക്കുളം കാവനയിൽ ജോയ് ഐപ്പ് (58) ആണ് മരിച്ചത്.

 

 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കേരളത്തിൽ ജിബിഎസ് ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് നിഗമനം. എന്നാൽ ആരോഗ്യവകുപ്പ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  ശരീരത്തിന്റെ രോഗപ്രതിരോധത്തെ ബാധിക്കുന്ന നാഡീസംബന്ധമായ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം. കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന നാഡീ സംബന്ധമായ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം. ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം ബാധിക്കുന്ന അപൂർവ രോഗമാണിത്. കൃത്യസമയത്തെ രോഗനിർണയവും വിദഗ്ദ്ധ ചികിത്സയും ഫിസിയോതെറാപ്പിയും കൊണ്ട് രോഗശമനം ഉണ്ടാകും.